Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Star Chat

റിയാസിന്‍റെ 'ദൃശ്യ' വിശേഷങ്ങള്‍

ജീത്തു ജോസഫ്-മോഹന്‍ലാല്‍ വിസ്മയം "ദൃശ്യം 3'ലെ കാരക്ടര്‍ വേഷം ബ്രോക്കര്‍ മത്തായിയെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്‍റെ സന്തോഷത്തിലാണ് നടന്‍ റിയാസ് നര്‍മകല. "മറിമായം', "അളിയന്‍സ്' ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്കു പരിചിതനായ റിയാസിന്‍റെ കലാജീവിതത്തിനു മിമിക്രിയിലാണു തുടക്കം.

അമ്പതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തുവെങ്കിലും സിനിമ കണ്ടവര്‍ ഇങ്ങോട്ടു വിളിച്ച് കഥാപാത്രം ഗംഭീരമായി എന്നു പറഞ്ഞുകേള്‍ക്കുന്ന അനുഭവം ഇതാദ്യമെന്നു റിയാസ്. മിമിക്രി, ടെലിവിഷന്‍, സിനിമ... റിയാസ് സംസാരിക്കുന്നു.

സിനിമയിലെത്തിയത്..?

തിരുവനന്തപുരം നെടുമങ്ങാടാണു സ്വദേശം. ഉത്സവപ്പറമ്പുകളിലെ മിമിക്രി-സ്റ്റേജ് പരിപാടികള്‍ക്കു നാട്ടുകാരില്‍ നിന്നുണ്ടായ വലിയ പിന്തുണയില്‍ നിന്നാണു തുടക്കം. 1998ല്‍ "നര്‍മകല' എന്ന പേരില്‍ മിമിക്രി ട്രൂപ്പ് തുടങ്ങി. 10-15 വര്‍ഷം സ്റ്റേജ് ഷോയില്‍ സജീവമായിരുന്നു. നിരൂപകനായ വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത ദൂരദര്‍ശന്‍ സീരിയല്‍ "ടേക്ക് ഫോര്‍ ഓകെ'യിലൂടെ മിനിസ്‌ക്രീനിലെത്തി. പിന്നീടു കൈരളി ടിവിയിലെ "ജഗപൊഗ'എന്ന അപരന്മാരുടെ കോമഡി പരമ്പരയില്‍ നടന്‍ മധുവിന്‍റെ ഡ്യൂപ്പായി.

Movies

ഞെട്ടിക്കല്‍ സ്റ്റാര്‍ ജയ!

ജീവന്‍ പോയാലും താന്‍ ഇവിടംവിട്ട് എങ്ങും പോവില്ലെന്നും മരണം ഒരു തുടക്കം മാത്രമാണെന്നും അമ്മയെ വിശ്വസിപ്പിച്ച മനു എന്ന മകന്‍. ദൈവംതമ്പുരാനു പോലും തന്‍റെ മകനെ വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച എല്‍സമ്മ എന്ന അമ്മ. ഇവരുടെ അങ്ങേയറ്റം വേറിട്ട ആത്മബന്ധത്തിന്‍റെ കഥ കൂടിയാണ് രാഹുല്‍ സദാശിവന്‍ സിനിമ "ഡീയസ് ഈറെ’.

കഥ തുടങ്ങുമ്പോള്‍ കനിയുടെ വീട്ടിലെ വെറുമൊരു വേലക്കാരി. സിനിമയുടെ അവസാന 32 മിനിറ്റുകളില്‍ ട്വിസ്റ്റും സസ്പെന്‍സും വാരിവിതറി നിരന്തരം ഞെട്ടിച്ച് അനുഭൂതിയുടെ ആകാശങ്ങളിലേക്കു പടര്‍ന്നുപന്തലിക്കുന്ന വിസ്മയ കഥാപാത്രം!

""മലയന്‍കുഞ്ഞിലെ ശാന്തമ്മയ്ക്കുശേഷം എന്നെ ആളുകള്‍ കുറച്ചുകൂടി തിരിച്ചറിയാനും എനിക്ക് ആളുകളിലേക്ക് എത്താനും അവസരമൊരുക്കിയ, സംതൃപ്തി പകര്‍ന്ന കഥപാത്രം. ഇതില്‍ അത്രത്തോളം പെര്‍ഫോം ചെയ്യാനുണ്ടായിരുന്നു''- എല്‍സമ്മയായി നിറഞ്ഞാടിയ ജയ കുറുപ്പ് സണ്‍ഡേ ദീപികയോടു പറഞ്ഞു.

"ഡീയസ് ഈറെ’യിലെ എല്‍സമ്മയിലേക്ക് എത്തിയത്..?

സംവിധായകന്‍ രാഹുലുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ കഥയുടെ ഔട്ട്‌ലൈന്‍, എന്‍റെ കഥാപാത്രം എന്നിവയെക്കുറിച്ചും ഇതില്‍ ചെറിയരീതിയിലുള്ള ഫൈറ്റുണ്ടെന്നും സൂചിപ്പിച്ചിരുന്നു. ഈ കഥാപാത്രത്തിനുവേണ്ടി മറ്റൊരാളെ മനസില്‍പോലും കരുതിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ, രണ്ടു തല്ലു കൊടുക്കുന്നതിനപ്പുറത്തേക്ക് ഫൈറ്റ് ഇത്ര ഹെവിയാണെന്നു വിചാരിച്ചിരുന്നില്ല.

ക്ലൈമാക്സിലെ എന്‍റെ ആത്മഭാഷണവും വചനങ്ങളും മൂന്ന് ആംഗിളുകളില്‍നിന്ന് മൂന്നു മോഡുലേഷനുകളില്‍ ഷൂട്ട് ചെയ്യാനാണു പ്ലാനെന്നും രാഹുല്‍ പറഞ്ഞിരുന്നു. വചനങ്ങള്‍ എഴുതിവച്ചിരിക്കുന്നതുപോലെ പഠിച്ചു. മകനെക്കുറിച്ചുള്ള ആത്മഭാഷണം ഒരു കഥപറയുംപോലെ ഓര്‍മയില്‍നിന്നു വരുന്നതാണെങ്കിലും എഴുത്തുകാരൻ എഴുതിവച്ച അതേ ഭംഗിയോടെ അതേ വാക്കുകളില്‍ നമ്മള്‍ കൊടുക്കുമ്പോഴാണല്ലോ കേള്‍ക്കുമ്പോഴും അതിന്‍റേതായ സുഖമുണ്ടാവുക.

ഞാന്‍ ആദ്യം കൊടുത്ത മോഡുലേഷനിലുള്ളതാണു സിനിമയില്‍ എടുത്തത്. ഒറ്റ ടേക്കില്‍ അത് ഓകെയായി. രാഹുലും കാമറമാന്‍ ഷെഹ്നാദും ഉള്‍പ്പടെ എല്ലാവരും കൈയടിച്ചു.

കുഴിവെട്ടുന്നിടത്തും കോടാലിയുമേന്തി രോഹനെ വെട്ടാനോടിവരുമ്പോഴും ഏതോ ഒരു ശക്തി ആവാഹിച്ചതുപോലെയുള്ള പ്രകടനം..?

Movies

ഇമോഷനുകളിലൂടെ കള്ളനിലേക്ക്..!

തനതായ പെര്‍ഫോമന്‍സ് മികവില്‍ കഥാപാത്രങ്ങള്‍ക്കു ജീവന്‍പകരുന്ന ബിജു മേനോനും ജോജു ജോര്‍ജും പ്രധാനവേഷങ്ങളിലെത്തുന്ന ജീത്തു ജോസഫ് ഇമോഷണല്‍ ക്രൈം ഡ്രാമ "വലതുവശത്തെ കള്ളന്‍’ തിയറ്ററുകളില്‍.

"കൂദാശ’ എന്ന സിനിമ എഴുതി, സംവിധാനംചെയ്ത ഡിനു തോമസ് ഈലന്‍റെ രചന. ആന്‍റണി സേവ്യര്‍ എന്ന പോലീസ് ഓഫീസറും സാമുവല്‍ ജോസഫ് എന്ന സാധാരണക്കാരനും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെയാണു കഥാസഞ്ചാരം.

"ആന്‍റണിയും സാമുവലും... അപരിചിതരായി വന്ന് പരിചയത്തിലാകുന്ന രണ്ടുപേര്‍. അവര്‍ക്കിടയില്‍ ഒരു ഗെയിം ഉണ്ട്. അവര്‍ തമ്മില്‍ മത്സരവുമുണ്ട്. അതാണു കഥയിലെ ഒരു പ്രധാന ഭാഗം. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണു സിനിമ’ -ജീത്തു ജോസഫ് സണ്‍ഡേ ദീപികയോടു പറഞ്ഞു.

"വലതുവശത്തെ കള്ളനി’ലേക്ക് എത്തിയത്..?

Movies

സേതുവരച്ചന്തം!

ആര്‍ട്ടിസ്റ്റുകളോടു കഥ പറയുമ്പോള്‍ത്തന്നെ "ദേ, ഇതാണു ലുക്ക്' എന്നു സൂചിപ്പിക്കാന്‍ കണ്‍സപ്റ്റ് സ്കെച്ചുകള്‍ ഒപ്പം കരുതാറുണ്ട് സംവിധായകര്‍. അത്തരം കണ്‍സപ്റ്റ് സ്കെച്ചുകളൊരുക്കി, സംവിധായകരുടെയും താരങ്ങളുടെയും വലംകൈയാണ് ഓച്ചിറ സ്വദേശി സേതു ശിവാനന്ദന്‍. 

കഥ ആവശ്യപ്പെടുംവിധം ആര്‍ട്ടിസ്റ്റുകള്‍ക്കു രൂപമാറ്റം വരുത്തുന്ന പ്രോസ്തെറ്റിക് ഡിസൈനിംഗിലും സേതുവിന്‍റെ കരസ്പര്‍ശമുണ്ട്. ‘തിയേറ്റര്‍’ സിനിമയില്‍ റിമയുടെ കാരക്ടര്‍ സ്കെച്ചും പ്രോസ്തെറ്റിക് ഡിസൈനും ഒരുക്കിയതു സേതുവാണ്. വാലിബന്‍, ബറോസ് സ്കെച്ചുകളിലൂടെ തലവര തെളിഞ്ഞ സേതുവിന്‍റെ കരവിരുതിലാണ് കന്നട ചിത്രം ‘വൃഷഭ’യിലും മോഹന്‍ലാലിന്‍റെ കാരക്ടര്‍ സ്കെച്ചൊരുങ്ങിയത്. സേതു കഥയെഴുതി സംവിധാനംചെയ്ത ‘ലെറ്റ- ദ നൈറ്റ്മെയര്‍’ എന്ന ഹൊറര്‍ ഷോര്‍ട്ട് ഫിലിം റിലീസിനൊരുങ്ങുന്നു. സേതു സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

സിനിമയിലെത്തിയത്..?

ചെറുപ്പം മുതലേ എന്‍റെ പടംവരയ്ക്കു വീട്ടില്‍ നല്ല പിന്തുണയാണ്. സിനിമ അടുത്തറിയണമെന്ന ആഗ്രഹത്തിലാണ് വിഎഫ്എക്സ് പഠനശേഷം മാവേലിക്കര ഫൈന്‍ ആര്‍ട്സ് കോളജില്‍ ചേര്‍ന്നത്. സഹപാഠിയുടെ അച്ഛനും സിനിമാനടനുമായ ഞെക്കാട് രാജന്‍റെ പരിചയത്തില്‍ ‘യുഗപുരുഷന്‍’ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തു. 

അക്കാലത്തു പരിചയപ്പെട്ട സന്തോഷ് സൗപര്‍ണിക സംവിധാനം ചെയ്ത ഇടയന്‍, അര്‍ധനാരി എന്നീ ചിത്രങ്ങളില്‍ വിഎഫ്എക്സും അര്‍ധനാരിയില്‍ ചെറിയ വേഷവും. മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദിക്കയാണ് ‘ദര്‍ബോണി’ എന്ന ചിത്രത്തില്‍ വിജയരാഘവനുവേണ്ടി 88 വയസുള്ള കഥാപാത്രത്തിനു പെന്‍സില്‍ സ്കെച്ച് ചെയ്യാന്‍ അവസരം തന്നത്.

തുടര്‍ന്നു റഷീദിക്ക വര്‍ക്ക് ചെയ്ത ‘പത്തേമാരി’യില്‍ മമ്മൂക്കയുടെ കഥാപാത്രം പള്ളിക്കല്‍ നാരായണന്‍റെ സ്കെച്ച് ചെയ്തു. അതു വിജയമായതോടെ ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ ഏഴായിരം കണ്ടിയിലും മറ്റു മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പടങ്ങളിലും സ്കെച്ച് ചെയ്യാന്‍ അവസരങ്ങള്‍. പെന്‍സിലില്‍നിന്നു ഞാന്‍ ഡിജിറ്റലിലേക്കു മാറി. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ ആവശ്യാനുസരണം ക്ലേയില്‍ ചെറിയതരം മുറിവുകള്‍, മൂക്കു നീണ്ട മുഖം.. അത്തരം പ്രോസ്തെറ്റിക്സും ചെയ്തുതുടങ്ങി.

പ്രോസ്തെറ്റിക് ഡിസൈനിംഗ്

മുഖത്ത് ഇല്ലാത്ത ചുളിവുകള്‍ ഉണ്ടാക്കുക, ചെവിയുടെ നീളം കൂട്ടുക, കണ്ണിനു താഴെ ചുളിവുകള്‍ ഉണ്ടാക്കുക...അങ്ങനെ ഒരാളെ പ്രായമുള്ളതാക്കാനോ രൂപമാറ്റത്തിനോവേണ്ടി ചര്‍മത്തില്‍ ഒട്ടിക്കുന്ന വസ്തുക്കളാണു പ്രോസ്തെറ്റിക്സ്. സ്പെഷല്‍ മുറിവുകളുണ്ടാക്കുന്നതും പ്രോസ്തെറ്റിക് മേക്കപ്പിന്‍റെ ഭാഗമാണ്. 35 വയസുള്ള ഒരാളെ 90കാരനാക്കണമെങ്കില്‍ ആദ്യം നാലഞ്ചു കണ്‍സപ്റ്റ് സ്കെച്ചുകള്‍ ചെയ്യും. 

അത് ഓകെ ആയാല്‍ ചര്‍മത്തില്‍ ചുളിവു വരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ക്ലേയില്‍ ചെയ്തശേഷം മുഖത്തിന്‍റെ മോള്‍ഡ് എടുത്ത് അതു സിലിക്കണില്‍ കാസ്റ്റ് ചെയ്യുമ്പോള്‍ റബറിന്‍റെ നേര്‍ത്ത പാളി പോലെ ചുളിവുകളും മറ്റുമുള്ള ഒരു വസ്തു രൂപപ്പെടുന്നു. ഇത് ആര്‍ട്ടിസ്റ്റിന്‍റെ മുഖത്ത് ഒട്ടിച്ച് മേക്കപ്പ് വിദഗ്ധന്‍റെ സഹായത്തോടെ ചര്‍മത്തിന്‍റെ കളര്‍ മാച്ച് ചെയ്തെടുക്കുന്നു. ടേക്ക് ഓഫ് സിനിമയില്‍ പാര്‍വതിക്കുവേണ്ടി ചെയ്ത പ്രോസ്തെറ്റിക് വർക്ക് ശ്രദ്ധനേടിയിരുന്നു. ക്രമേണ ഇതരഭാഷാ സിനിമകളിലും നേരിട്ടു പ്രോസ്തെറ്റിക് ഡിസൈനിംഗ് തുടങ്ങി.

വമ്പന്‍ ചിത്രങ്ങളില്‍...

Latest News

Corehub Up